നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിയുടെ വീട്ടിൽ വടിവാൾ,ചെന്താമരയ്ക്കായി തിരച്ചിൽ
നെന്മാറയിൽ മകനേയും അമ്മയേയും കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചത് വെട്ടുകത്തി. വെട്ടുകത്തിയിൽ വടിവെച്ച് കെട്ടിയ ശേഷമാണ് പ്രതി ചെന്താമര സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിയത്. സുധാകരൻ സ്കൂട്ടറിൽ വരുമ്പോൾ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാൾ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.


+ There are no comments
Add yours