സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമുണ്ടായതായി സർക്കാർ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രവർത്തന കണക്കുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ ആകെ വിറ്റുവരവ് 2440 കോടി രൂപയായി ഉയർന്നതായും, മൊത്തം പ്രവർത്തന ലാഭം 27.30 കോടി രൂപയായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ലാഭമുണ്ടാക്കിയ സ്ഥാപനങ്ങൾ
പുതുതായി 14 സ്ഥാപനങ്ങൾ ലാഭത്തിലേക്ക്
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

ഒക്ടോബറിൽ 27 സ്ഥാപനങ്ങളാണ് ലാഭത്തിലായത്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇത് 25 ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കി. 7 സ്ഥാപനങ്ങൾ തങ്ങളുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07% വർധനവുണ്ടായി. 32 സ്ഥാപനങ്ങൾ വിറ്റുവരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭത്തിൽ 82.09 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തിലുണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം മുൻ വർഷത്തെ 9-ൽ നിന്ന് 17 ആയി വർദ്ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് മുൻവർഷത്തെ 2299 കോടിയിൽ നിന്ന് 2440.14 കോടി രൂപയായി വർദ്ധിച്ചു.


+ There are no comments
Add yours