തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്ത്.
തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർണായ തെളിവുകൾ ശേഖരിച്ചത്. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ശ്രമകരമായ തെളിവു ശേഖരണത്തിൽ കുഞ്ഞിന്റെ കൈവിരലിന്റെ അസ്ഥികൾ ഉൾപ്പെടെ കണ്ടെത്തി.
രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികൾ റിമാൻ്റിൽ.

+ There are no comments
Add yours