കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം മുകേഷ് സ്ഥാനാർഥിയാകില്ല. പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹനാകും മത്സരിക്കുക. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ചുവരെഴുത്തുകൾ തുടങ്ങി.
2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17,611 ആയിരുന്നു മുകേഷിന്റെ ജയം. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 2072 വോട്ട് ആയി കുറഞ്ഞിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദുകൃഷ്ണ നേടിയത് 56,452 വോട്ടുകൾ ആയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് നിലയിൽ ഉണ്ടായ മാറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.







+ There are no comments
Add yours