ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച വള്ളവും സാധന സാമഗ്രികകളും പിടിച്ചെടുത്തു. പൂന്തുറ സ്വദേശി ബേബി ജോൺ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വള്ളത്തിലായിരുന്നു സംവിധാനങ്ങൾ ഒരുക്കിയിരുന്നത്.അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെറെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.
രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ പിടിച്ചെടുക്കുന്നത്. പിടികൂടിയ വള്ളത്തിൻ്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.



+ There are no comments
Add yours