ഗ്രൂപ്പിൻ്റെ അഡ്‌മിനും വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ.ഗോ പാലകൃഷ്ണന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡിസിപി ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്.
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കൾ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണ ൻ മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമാ യി ഗോപാലകൃഷ്‌ണൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിൻ്റെ ഫോറൻ സിക് പരിശോധനാ ഫലം വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കാ യി രണ്ട് കത്തുകൾ പോലീസ് വാട്‌സാപ്പിന് അയച്ചിട്ടുണ്ട്. ഇതിൻ്റെ മറുപടിയുടെ കൂടി അ ടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. അതേസമയം സംഭവത്തിൽ വകുപ്പ് തലത്തി ലുള്ള അന്വേഷണവും നടക്കും. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇ ക്കാര്യത്തിൽ നടപടി എടുക്കുകയുള്ള ന്നാണ് സൂചന.
ഗോപാലകൃഷ്‌ണൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ

+ There are no comments
Add yours