സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഭീതിജനകമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഇടവിട്ടു പെയ്യുന്ന കനത്ത മഴ രോഗവ്യാപനം അതിരൂക്ഷമാക്കാൻ കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മരണസംഖ്യ ഉയരുന്നത് ആരോഗ്യവകുപ്പിനെ കനത്ത ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. എലിപ്പനി ബാധിച്ച് എട്ടു പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 11,534 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേർക്ക് പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.








+ There are no comments
Add yours