തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ആൽജോ മരിച്ച സംഭവത്തിൽ, ചികിത്സയിൽ കഴിയുന്ന ജ്യേഷ്ഠൻ അനോഷ് (10) നാളെ ആശുപത്രി വിടും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനോഷ് ആരോഗ്യനില വീണ്ടെടുത്തതായും നടന്നു തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 19-ന് പുലർച്ചെയാണ് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും ആൽജോയെയും വിഷപ്പാമ്പ് കടിച്ചത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട അതീവ വിഷമുള്ള പാമ്പാണ് കുട്ടികളെ ആക്രമിച്ചത്. ഇളയ മകൻ ആൽജോയുടെ വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വലിയൊരു ഭീതി അവരെ വേട്ടയാടുകയാണ്.






+ There are no comments
Add yours