തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പുതിയ യുഡിഎഫ് (UDF) സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു… തിങ്കളാഴ്ച്ച രാവിലെ 7 മണി മുതൽ ഗതാഗത ക്രമീകരണം…
സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കുമെന്ന് കെപിസിസി അറിയിച്ചു.ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം.
പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണയുള്ളതിനേക്കാള്‍ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 7 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും റോഡ് തിരിച്ചുവിടലുകളും ഉണ്ടായിരിക്കും. വിഐപികൾക്കും ജനപ്രതിനിധികൾക്കും സെക്രട്ടേറിയറ്റിലും, പ്രവർത്തകർക്കായി സർവകലാശാലാ പരിസരങ്ങളിലും സ്കൂൾ ഗ്രൗണ്ടുകളിലും പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.









+ There are no comments
Add yours