കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകൾ സർക്കാരിനെതിരെ രംഗത്ത്. സർക്കാരിന്റേത് വലിയ പ്രഖ്യാപനമായി തോന്നാമെങ്കിലും തങ്ങൾക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവുമില്ലെന്ന് കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ബസ് ഉടമകൾ വ്യക്തമാക്കി. സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പൂർണ്ണ തകർച്ചയിലാണെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് പ്രാബല്യത്തിൽ വന്നാൽ പോലും ഒരു ബസിന്റെ നിത്യേനയുള്ള ചെലവിൽ നിന്നും കേവലം 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ഒരു ദിവസം 1,000 രൂപ മുതൽ 6,000 രൂപ വരെ വലിയ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല. പ്രതിസന്ധി രൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ജൂൺ 30ഓടെ നിരവധി ബസുകളുടെ സർവീസ് പൂർണ്ണമായി നിർത്താനുള്ള ആലോചനയിലാണ് ഉടമകൾ.










+ There are no comments
Add yours