എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
നാല് കാര്യങ്ങളില്‍ അന്വേഷണ റിപ്പോർട്ട് നല്‍കാൻ കോടതി നിര്ദേശിച്ചു.
തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്കിയ ഹർജിയിലാണ് കോടതി നടപടി. പി.പി. ദിവ്യയുടെ മുഴുവൻ ഫോണ്‍ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്ദേശിച്ചു.
കുറ്റപത്രത്തിലെ 13 പിഴവുകള് ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള് ശേഖരിച്ചില്ലെന്നും പ്രശാന്തനില് നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്മിക്കാന് ശ്രമിച്ചുവെന്നുമായിരുന്നു ഹര്ജിയിലെ വാദം.
പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്‌ഐടി പരിശോധിച്ചില്ല, പി.പി. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.










+ There are no comments
Add yours