തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക നിലനിൽക്കെ ദേവസ്വത്തിന് ആശ്വാസം നൽകുന്നതാണ് ഈ റിപ്പോർട്ട്.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. സാമ്പിൾ വെടിക്കെട്ടും പ്രധാന പൂര വെടിക്കെട്ടും ഉൾപ്പെടെ എല്ലാം ഒഴിവാക്കി. ഒരു മണിക്കൂർ നീണ്ടിരുന്ന കുടമാറ്റം 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കാവൂ. ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവ് പഞ്ചവാദ്യവും സമയമാറ്റമില്ലാതെ നടക്കും. എട്ട് ഘടക പൂരങ്ങളും ചടങ്ങുകൾ പാലിച്ച് നടത്താൻ തീരുമാനിച്ചു.



+ There are no comments
Add yours