ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ലന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ.ഇന്നല നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഉൾപ്പെടെ ഒരു ചർച്ചയും ഉണ്ടായില്ല.തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യൂ. പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും കരമന ജയൻ പറഞ്ഞു.ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല. നിലവറ തുറക്കൽ ആചാരപരമായ കാര്യമാണെന്ന് പറഞ്ഞ കരമന ജയൻ സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ പ്രതിഷേധമറിയിച്ചു.
ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്കു തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി വെച്ചിരുന്നില്ല. അതിനാല്‍ ഈ കാര്യം പിന്നീട് ഭരണസമിതി ആലോചിച്ചിരുന്നില്ല.
ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്ത്രിയും നിലവറ തുറക്കുന്നതിനെ എതിര്‍ത്തിരുന്നു.


+ There are no comments
Add yours